വിദഗ്ദ്ധരുടെ നിയമനം സ്വജനപക്ഷപാതത്തിനുംഅഴിമതിക്കും ഇടയാക്കും
കേന്ദ്രസർക്കാരിൽ
ജോയിന്റ് സെക്രട്ടറി തലത്തിൽ അഖിലേന്ത്യാ സർവീസിൽനിന്നുള്ളവരല്ലാത്ത
വിദഗ്ധരെ ചുരുങ്ങിയ കാലത്തേക്കു നിയമിക്കാനുള്ള തീരുമാനം വലിയ
ആശങ്കളാണ് സമൂഹത്തിൽ
ഉണ്ടാക്കിയിരിക്കുന്നത്
. .നീതി ആയോഗിന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നു സർക്കാർ
പറയുന്നു.ഐഎഎസുകാർ കൈകാര്യം ചെയ്തിരുന്ന ഇത്തരം സ്ഥാനങ്ങളിലേക്കു
പുറത്തുനിന്നുള്ളവർ വരുന്പോൾ നിലവിലെ ബ്യൂറോക്രസിയുടെ കടുത്ത എതിർപ്പ്
ഉയർന്നേക്കാം.കഴിവുള്ളവർ ധാരാളം പേർ ഭാരതത്തിലുണ്ട് .
മൂന്നു
മുതൽ അഞ്ചുവരെ വർഷം കരാർ അടിസ്ഥാനത്തിൽ നിയോഗിക്കപ്പെടുന്നവർ പതിനഞ്ചു
വർഷമെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലോ സ്വകാര്യ കന്പനികളിലോ
പ്രവൃത്തിപരിചയമുള്ളവരായിരിക്കണം.
സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും രാജ്യാന്തര സംഘടനകളിലും
പ്രവർത്തിക്കുന്നവർക്കും അപേക്ഷിക്കാനാവും. നാല്പതു വയസു കഴിഞ്ഞ
ബിരുദധാരികളെയാണു പരിഗണിക്കുക. പ്രത്യേക സിലക്ഷൻ കമ്മിറ്റിയാണിവരെ
തെരഞ്ഞെടുക്കുക.
അനുഭവസന്പത്തും
പ്രത്യേക വൈദഗ്ധ്യവുമുള്ള നിരവധി ഇന്ത്യക്കാർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ
ഉന്നത നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. അവരിൽ ചിലർക്കെങ്കിലും
ജന്മനാടിനുവേണ്ടി ചെറിയൊരു കാലയളവിൽ പ്രതിഫലത്തിന്റെ വലുപ്പം നോക്കാതെ
സേവനം ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ അതിനു നിയമപരമായൊരു വ്യവസ്ഥയോടുകൂടി
ഏർപ്പാടുണ്ടാക്കുന്നതിന്റെ നല്ല വശം നമുക്കു കാണാതിരിക്കാനാവില്ല. ഇത്
കാലക്രമേണ സ്വജന പക്ഷപാതത്തിലേക്കും അഴിമതിയിലേക്കും തിരിയാൻ സാധ്യതയുണ്ട് .സർക്കാരിൻറെ ഈ
തീരുമാനം രാഷ്ട്രീയ വിവാദങ്ങൾക്കും നിയമവ്യവഹാരങ്ങൾക്കും വഴിവയ്ക്കാനിടയുള്ള താണ് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment