Wednesday 21 August 2019

കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം. അന്താരാഷ്ട്രസമൂഹം ഇന്ത്യയോടൊപ്പം.

കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം.
അന്താരാഷ്ട്രസമൂഹം  ഇന്ത്യയോടൊപ്പം.
കശ്മീര്‍ ആഭ്യന്തര വിഷയമെന്ന ഇന്ത്യയുടെ നിലപാടിന് പിന്തുണയുമായി അമേരിക്ക.പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറുമായി ഇന്ത്യൻ  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്  ടെലിഫോണ്‍ സംഭാഷണം  നടത്തി .കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ അമേരിക്ക ഇന്ത്യക്ക് നല്‍കുന്ന പിന്തുണയെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള 370-ാം അനുച്ഛേദം റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. കശ്മീരിന്റെ സാമ്പത്തിക പുരോഗതിയും വികസനവും ലക്ഷ്യമാക്കിക്കൊണ്ടാണ് .
കശ്മീര്‍ വിഷയത്തില്‍  തീരുമാനമെടുത്തതെന്നും രാജനാഥ് സിങ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയെ അറിയിച്ചു.പ്രത്യേകപദവിനീക്കി ജമ്മുകശ്മീരിനെ രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളാക്കിയത് ആഭ്യന്തരനയമാണെന്ന ഇന്ത്യയുടെ വാദത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയും  തള്ളിപ്പറഞ്ഞില്ല എന്നത് ആശ്വാസവും ആത്മവിശ്വാസവുമേകുന്ന കാര്യമാണ്‌. ഇന്ത്യയെ രക്ഷാസമിതി ശാസിക്കുകയോ കശ്മീർകാര്യത്തിലുള്ള തീരുമാനത്തെ അപലപിക്കുകയോ ചെയ്യുമെന്ന പാകിസ്താന്റെയും ചൈനയുടെയും പ്രതീക്ഷ വിഫലമായി. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിൽ ജമ്മുകശ്മീരിന്‌ പ്രത്യേകപദവി വാഗ്ദാനംചെയ്തിരുന്ന വ്യവസ്ഥകൾ റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചുമുതൽ ഇന്ത്യ നടത്തുന്ന നയതന്ത്രശ്രമങ്ങളുടെ ജയമാണിത്.
പാകിസ്താനുമായുള്ള ഇന്ത്യയുടെ കലഹങ്ങളിൽ ഏതാനും വർഷമായി ഐക്യരാഷ്ട്രസഭ (യു.എൻ.) സ്വീകരിക്കുന്ന നിലപാട്‌ നിരീക്ഷിക്കുന്നവർക്ക് രക്ഷാസമിതിയുടെ വെള്ളിയാഴ്ചത്തെ അനൗപചാരികയോഗത്തിന്റെ ഫലം അപ്രതീക്ഷിതമല്ല. 2016-ലെ ഉറി ഭീകരാക്രമണത്തിനുശേഷം നിയന്ത്രണരേഖകടന്ന് പാക് അധീന കശ്മീരിൽ മിന്നലാക്രമണം നടത്തിയെന്ന്‌ പ്രഖ്യാപിച്ച ഇന്ത്യക്കെതിരേ യു.എൻ. നടപടിയെടുത്തില്ല. ഇക്കൊല്ലം പുൽവാമ ഭീകരാക്രമണത്തിന്‌ മറുപടിയായി പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ ബോംബിട്ടപ്പോൾ, ഇരുരാജ്യവും സംയമനം പാലിക്കണമെന്നതിനപ്പുറം ഒന്നും യു.എൻ. പറഞ്ഞില്ല. ഇന്ത്യയാകട്ടെ, ജമ്മുകശ്മീരിൽ മനുഷ്യാവകാശധ്വംസനം നടക്കുന്നു എന്നാരോപിക്കുന്ന യു.എൻ. മനുഷ്യാവകാശവിഭാഗത്തിന്റെ കഴിഞ്ഞവർഷത്തെയും ഇക്കൊല്ലത്തെയും റിപ്പോർട്ടുകൾ അവഗണിച്ചു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യ ക്രിമിയയിലും ചൈന ടിബറ്റിലും ഷിൻജിയാങ്ങിലും സ്വീകരിക്കുന്ന നയത്തെക്കുറിച്ചോ ജറുസലേമിന്റെ കാര്യത്തിലെ അമേരിക്കയുടെ നിലപാടുമാറ്റത്തെക്കുറിച്ചോ ഐക്യരാഷ്ട്രസഭയിൽ സർവസമ്മതമായ എതിരഭിപ്രായമുയർന്നിട്ടില്ല. രക്ഷാസമിതിയിൽ ഇന്ത്യയ്ക്കുലഭിച്ച പിന്തുണയ്ക്ക് ഈ പശ്ചാത്തലവും ഒരു കാരണമാണ്.
ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. അതിന്റെ പേരിലുള്ള പ്രശ്നം പരിഹരിക്കാൻ അന്താരാഷ്ട്ര ഇടപെടൽ ആവശ്യമില്ലെന്ന് ഇന്ത്യ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. അധിനിവേശകാലംമുതൽ പാക് അധീന കശ്മീരിനെ സേനാനിയന്ത്രണത്തിലാക്കുകയും അതിന്റെ സാമൂഹികഘടനയിൽ മാറ്റംവരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന, സ്വയംഭരണമെന്ന്‌ പറയുമ്പോഴും ഗിൽഗിത് ബാൾട്ടിസ്താനെ ചൊൽപ്പടിക്കുനിർത്തുന്ന പാകിസ്താന് ജമ്മുകശ്മീർ വിഭജനത്തിനായി കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളിലെ ജനാധിപത്യമില്ലായ്മയെപ്പോലും ചോദ്യംചെയ്യാൻ അർഹതയില്ല. രക്ഷാസമിതിയിൽ പാകിസ്താന്റെ പ്രതിനിധി മലീഹ ലോധി പറഞ്ഞപോലെ കശ്മീർകാര്യത്തിൽ സമാധാനപരമായ പരിഹാരംതന്നെയാണ്‌ ആവശ്യം. കേന്ദ്രസർക്കാർ ജമ്മുകശ്മീരിന്റെ സാമൂഹിക-രാഷ്ട്രീയ ഘടനയെ ഉടച്ചുവാർക്കാനൊരുങ്ങുമ്പോൾ അവശ്യം സാധ്യമാക്കേണ്ടതും ഇതുതന്നെയാണ്. ഭീകരതയ്ക്കുനൽകുന്ന പ്രോത്സാഹനം അവസാനിപ്പിച്ചാൽ പാകിസ്താനുമായി ചർച്ചയാകാമെന്നാണ്  ഇന്ത്യയുടെ നിലപാട് .
കശ്മീരി ജനതയെ കേന്ദ്രസർക്കാർ വിശ്വാസത്തിലെടുക്കണം. സർക്കാരിലുള്ള വിശ്വാസം അവരിൽ വളർത്തണം. കശ്മീരിലെ നിയന്ത്രണങ്ങൾ ഇളവുചെയ്യുമെന്ന വാഗ്ദാനം എത്രയുംവേഗം പൂർണമായും പാലിക്കണം. നിക്ഷിപ്തതാത്പര്യങ്ങളില്ലാതെ കശ്മീരിന്റെ സർവതോമുഖ പരിവർത്തനവും അഭിവൃദ്ധിയും സാധ്യമാക്കിയാൽ ഇപ്പോൾ തുണച്ച അന്താരാഷ്ട്രസമൂഹം വരുംനാളുകളിലും ഇന്ത്യയ്ക്കൊപ്പമുണ്ടാകും. പുരാതന കാലഘട്ടത്തിൽ വൈദിക മതവും ഹിന്ദു സംസ്കാരവും നിലനിന്നിരുന്ന പ്രദേശമായിരുന്നു കാശ്മീർ .തനതായ  സംസ്ക്കാരത്തിലേക്ക് കശ്മീർ മടങ്ങിവരണം .

പ്രൊഫ്. ജോൺ കുരാക്കാർ

Wednesday 14 August 2019

ഇന്ത്യാവിഭജനവും ജമ്മുകശ്മീരും

ഇന്ത്യാവിഭജനവും
 ജമ്മുകശ്മീരും

രാജ്യത്തെ ഏറ്റവും അശാന്തമായ സംസ്ഥാനം ഇതോടെ അതീവ നിർണായകമായ ദിശാമാറ്റത്തിലേക്കു കടക്കുന്നു. 370 ാം വകുപ്പ് പൂർണമായി റദ്ദാക്കാതെ, പ്രത്യേക പദവി വ്യവസ്ഥകൾ ഒഴിവാക്കി, ഇന്ത്യൻ ഭരണഘടനയിലെ എല്ലാ വകുപ്പുകളും ജമ്മു കശ്മീരിനു ബാധകമാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുകയാണ്.ഇന്ത്യാവിഭജനത്തിന്റെ ഉണങ്ങാത്ത മുറിപ്പാടാണ്  ജമ്മുകശ്മീർ. 72 വർഷം പിന്നിട്ടിട്ടും അതിന്റെ വേദന അപരിഹാര്യമായി തുടരുന്നു.  ഇനി ജമ്മുകശ്മീർ, ലഡാക്ക് എന്നീ  കേന്ദ്രഭരണപ്രദേശങ്ങളാകും ഉണ്ടാവുക. സമാധാനം പുനഃസ്ഥാപിച്ചാൽ ജമ്മുകശ്മീരിന് ഭാവിയിൽ പൂർണ സംസ്ഥാനപദവി ഉണ്ടാകുമെങ്കിലും ലഡാക്കിന് അതുണ്ടാകില്ല.
 സ്വന്തമായി ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽത്തന്നെ ബിൽ ആദ്യം പാസായത് ബി.ജെ.പി.യുടെ തന്ത്രപരമായ വിജയമാണ്.1947-ൽ ജമ്മുകശ്മീർ ഇന്ത്യയുടെ ഭാഗമാകാൻ തീരുമാനിച്ച കാലംമുതൽ തുടർന്നുപോന്ന ചരിത്രത്തിനാണ് ഇതോടെ അന്ത്യമായത്. ഇതിന്റെ ന്യായാന്യായങ്ങളും പ്രത്യാഘാതങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കും എന്നുറപ്പാണ്. ജമ്മുകശ്മീർ വിഷയം അപരിഹാര്യമായ ഒരന്താരാഷ്ട്ര തർക്കവിഷയമാക്കി മാറ്റാനുള്ള പാകിസ്താന്റെ നീക്കം  അവർ തുടരുകതന്നെ ചെയ്യും .കശ്മീരിലെ രാഷ്ട്രീയസംഭവവികാസങ്ങളോട് കരുതലോടെയും വിവേകത്തോടെയും പ്രതികരിക്കാൻ എല്ലാവരും തയ്യാറാകണം. ഏറ്റുമുട്ടലിന്റെയും വിദ്വേഷത്തിന്റെയും പാത പ്രശ്നപരിഹാരത്തിന്റേതല്ല. ജമ്മുകശ്മീരിൽ സമാധാനമുണ്ടായാലേ രാജ്യത്തിനു സമാധാനമുണ്ടാകൂ എന്ന സത്യം എല്ലാവരും അറിയണം .

പ്രൊഫ്. ജോൺ കുരാക്കാർ

ഭാരതത്തിൻറെ അവിഭാജ്യഘടകമാണ് ജമ്മു കശ്മീർ.കശ്മീരിലെ പ്രശ്‌നങ്ങൾ രാജ്യത്തിൻറെ ആഭ്യന്തര കാര്യമാണ്

ഭാരതത്തിൻറെ അവിഭാജ്യഘടകമാണ് ജമ്മു കശ്മീർ.കശ്മീരിലെ പ്രശ്നങ്ങൾ  രാജ്യത്തിൻറെ ആഭ്യന്തര കാര്യമാണ്

ഭരണഘടനയുടെ 370 -ാം അനുച്ഛേദപ്രകാരം ഇന്ത്യയിൽ പ്രത്യേക പരിഗണനകളാണ് ജമ്മു-കശ്മീറീനു നല്‍കിയിരുന്നത്. ഇതാണ് ഇന്ന് രാഷ്ട്രപതി പ്രത്യേക ഓഡിനന്‍സിലൂടെ റദ്ദാക്കിയത്. ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണ് . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടാക്കിയ കരാർപ്രകാരം കശ്മീർ രാജാവായിരുന്ന ഹരിസിംഗ്, കാശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്തുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ പാകിസ്ഥാന്‍ പിന്തുണയോടെ തീവ്രവാദികള്‍ കശ്മീർ ആക്രമിച്ചു. ഇതിനെതുടര്‍ന്ന് രാജ്യത്തിന്‍റെ സംരക്ഷണത്തിനായി കശ്മീർ രാജാവ് ഹരിസിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കാശ്മീർ ഇന്ത്യയുടെ ഭാഗമായി. ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്.
പ്രത്യേക പദവി റദ്ദാക്കിയതോടെ  അവിടെ കലഹം ഉണ്ടായിരിക്കുകയാണ് .ജമ്മു കശ്മീരിലെങ്ങും കടുത്ത നിയന്ത്രണമാണ്. വാഹനമോടുന്നില്ല. കടകള്‍ അടഞ്ഞുകിടക്കുന്നുഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. മൊബൈല്‍ കണക്ഷനില്ല. ഇന്റര്‍നെറ്റ് സൗകര്യവുമില്ല. പെരുന്നാള്‍ ദിനം ശാന്തമായി കടന്നുപോയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് സർക്കാരിന് കൂടുതൽ സമയം നൽകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുകയാണ്. കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീംകോടതി നിലപാട് കൈക്കൊണ്ടിട്ടുള്ളത്. സമാധാനപരമായ അന്തരീക്ഷം സംജാതമാവാൻ മതിയായ സമയം വേണ്ടതുണ്ടെന്ന യുക്തമായ ഒരു വിലയിരുത്തലാണ് കോടതിയുടേത്. ഇക്കാര്യം ഇനി കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
രാജ്യത്തിന്റെ അവിഭാജ്യഘടകമായ ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേകപദവി റദ്ദാക്കിയ നടപടി മുൻനിർത്തി ഒരു അന്താരാഷ്ട്ര നയതന്ത്രയുദ്ധം വളർത്തിയെടുക്കാനുള്ള   ശ്രമത്തിലാണ് പാകിസ്താൻ. ഇന്ത്യയിലെ പാക് സ്ഥാനപതിയെ തിരിച്ചുവിളിച്ചും പാകിസ്താനിലെ ഇന്ത്യൻ സ്ഥാനപതിയെ പുറത്താക്കിക്കൊണ്ടുമുള്ള  അവരുടെ പ്രകോപനം അതിന്റെ സൂചനയാണ്.  ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്‌ത്തലാണ് നടപടി. വ്യോമപാത അടച്ചും ഉഭയകക്ഷിവ്യാപാരം നിർത്തിവെച്ചും സമ്മർദം ശക്തമാക്കാൻ ശ്രമിക്കുന്നുമുണ്ട്. രണ്ടുജനതകൾ തമ്മിലുള്ള സാഹോദര്യത്തിന്റെ പ്രതീകമായിരുന്ന സംഝോത എക്സ്‌പ്രസും ഥാർ എക്സ്പ്രസും ഒാട്ടം നിർത്തിക്കഴിഞ്ഞു.  കശ്മീർപ്രശ്‌നത്തിൽ ഐക്യരാഷ്ട്രസഭയെ സമീപിക്കാനും പാക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 കശ്മീർ ഐക്യദാർഢ്യദിനമായും ഓഗസ്റ്റ് 15 കരിദിനമായും ആചരിക്കുമെന്നും അവർ വ്യക്തമാക്കി. എന്നാൽ, അന്താരാഷ്ട്രതലത്തിൽ പിന്തുണ ലഭിക്കുന്നതിൽ അവർ അമ്പേ പരാജയപ്പെട്ടു. ഇക്കാര്യത്തിൽ വലുതായൊന്നും പ്രതീക്ഷിക്കേണ്ട എന്ന പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം അതിനു തെളിവാണ്. റഷ്യയുടെ പിന്തുണ ഇക്കാര്യത്തിൽ തുടക്കത്തിലേ നേടാനായി എന്നത് നമ്മുടെ നയതന്ത്ര നിലപാടുകളുടെ വിജയമാണ്.
ഇന്ത്യാ-പാക് വിഭജനത്തെത്തുടർന്ന് ഇരു രാഷ്ട്രങ്ങളും തമ്മിൽ രണ്ട് യുദ്ധങ്ങളാണുണ്ടായതെങ്കിലും പിന്നിട്ട 73 വർഷത്തോളവും ശീതയുദ്ധത്തിന്റെ നിഴലിലായിരുന്നു കശ്മീർ. ഇനിയുമൊരു യുദ്ധം എന്നത് ഇരു ജനതയ്ക്കും താങ്ങാനാവാത്ത ഭാരമായിരിക്കും. പ്രകോപനങ്ങൾ എന്തെല്ലാമുണ്ടായാലും യുദ്ധത്തിലേക്ക് വഴുതിമാറാനുള്ള സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുണ്ട്.  ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്തിയുള്ള തന്ത്രപരമായ സമീപനമാണ് നമുക്കുനല്ലത്.വിഘടനവാദികളെ ഒഴിവാക്കി കശ്മീരിജനതയെ ഒപ്പം നിർത്തേണ്ട പ്രക്രിയയാണ് ഇനി ഉണ്ടാവേണ്ടത്. അതിനുള്ള ജനാധിപത്യപരവും  അനുഭാവപൂർണവുമായ ശ്രമങ്ങൾ ഉണ്ടാവണം.  സ്ഥിതിഗതികൾ അനുകൂലമായാൽ പൂർണ സംസ്ഥാനപദവി ജമ്മുകശ്മീരിനു നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. ജനാധിപത്യക്രമത്തിലേക്ക്, മുഖ്യധാരയിലേക്ക്, വികസനത്തിന്റെ പാതയിലേക്ക്  കശ്മീരിനെ നയിക്കാൻ നമുക്ക് കഴിയണം

പ്രൊഫ്. ജോൺ കുരാക്കാർ

Tuesday 13 August 2019

"വിൽക്കാനുണ്ട് വിദ്യ " ROUND CIRCU IT FILMS -ൻറെ രണ്ടാമത് ഹൃസ്വ ചലച്ചിത്രത്തിൻറെ പ്രദർശനോദ്ഘാടനവും കലാസമ്മേളനവും ഓഗസ്റ്റ് 1 7 ന് 2 മണിക്ക് കൊട്ടാരക്കര "കുരാക്കാർ സെൻറ്ററിൽ

"വിൽക്കാനുണ്ട് വിദ്യ " ROUND CIRCU IT FILMS -ൻറെ രണ്ടാമത്  ഹൃസ്വ ചലച്ചിത്രത്തിൻറെ  പ്രദർശനോദ്ഘാടനവും കലാസമ്മേളനവും ഓഗസ്റ്റ് 1 7 ന് 2 മണിക്ക് കൊട്ടാരക്കര "കുരാക്കാർ സെൻറ്ററിൽ

"വിൽക്കാനുണ്ട് വിദ്യ " ROUND CIRCU IT FILMS -ൻറെ  രണ്ടാമത്  ഹൃസ്വ ചലച്ചിത്രത്തിൻറെ  പ്രദർശനോദ്ഘാടനവും കലാസമ്മേളനവും ഓഗസ്റ്റ് 1 7 ന് 2 മണിക്ക് കൊട്ടാരക്കര "കുരാക്കാർ സെന്റർ -റിൽ  വച്ച്  നടത്തുന്നതാണ് . "ROUND CIRCUIT FILMS" പ്രസിഡന്റ്  പ്രൊഫ്. ജോൺ  കുരാക്കാർ അധ്യക്ഷത  വഹിക്കുന്ന  സമ്മേളനം   എം .എൽ .എ  അഡ്വക്കേറ്റ് ആയിഷാപോറ്റി  ഉദ്ഘാടനം ചെയ്യും . കേരള കാവ്യകലാസാഹിതി വൈസ് പ്രസിഡന്റ് നീലേശ്വരം സദാശിവൻ  സ്വാഗതംപറയും . ഫിലിം അക്കാഡമി ഡയറക്ടർ  അനിൽ അമ്പലക്കര  ടെലിഫിലിം സി.ഡി പ്രകാശനം ചെയ്യും . പ്രവാസിബന്ധു ഡോക്ടർ എസ് .അഹമ്മദ്  സി,ഡി യുടെ വിതരണോദ്ഘാടനം  സാമൂഹ്യപ്രവർത്തകൻ  കലയപുരം  ജോസിന് നൽ.കികൊണ്ട് നിർവഹിക്കും . മാതാ ഗുരുപ്രീയ അനുഗ്രഹപ്രഭാഷണം നടത്തും . ജില്ലാ പഞ്ചായത്ത് അംഗം ജഗദമ്മ ടീച്ചർ , ഡോക്ടർ  ഏബ്രഹാം കരിക്കം , സംവിധായകൻ ഡോക്ടർ  കെ. സുരേഷ് കുമാർ ,  ഡോക്ടർ മുരളീധരൻ നായർ ,നാടക  സംവിധായകൻ  സതീഷ് സംഘമിത്ര , അഡ്വ. സാജൻ കോശി  എന്നിവർ സംസാരിക്കും

സമ്മേളനത്തിൽ വച്ച് നേത്രരോഗവിദഗ്ദ്ധൻ ഡോക്ടർ സഞ്ജയ് രാജു ,കഥകളി ആർട്ടിസ്റ്റ്  കൊട്ടാരക്കര ഗംഗാ ,സംവിധായകൻ സതീഷ് സംഘമിത്ര ,സീനിയർ പ്രകൃതി ശാസ്ത്രകാരൻ  ഡോക്ടർ  ഹരി മുരളീധരൻ , നടൻ മംഗലം ബാബു ,ബാലനടൻ അജയ  കൃഷ്‌ണൻ എന്നിവരെ  ആദരിക്കുന്നതാണ് .ഡോക്ടർ  ജേക്കബ് കുരാക്കാർ  അവാർഡ് സ്വീകരിക്കുന്നവരെ  പരിചയപ്പെടുത്തും  സമ്മേളനത്തിന് മുന്നോടിയായി പ്രമുഖ കവികൾ പങ്കെടുക്കുന്ന  കവിയരങ്ങും ഉണ്ടായിരിക്കും .

കെ  സുരേഷ് കുമാർ ,സെക്രട്ടറി

"വിൽക്കാനുണ്ട് വിദ്യ " ROUND CIRCU IT FILMS -ൻറെ രണ്ടാമത് ഹൃസ്വ ചലച്ചിത്രത്തിൻറെ പ്രദർശനോദ്ഘാടനവും കലാസമ്മേളനവും ഓഗസ്റ്റ് 1 7 ന് 2 മണിക്ക് കൊട്ടാരക്കര "കുരാക്കാർ സെൻറ്ററിൽ

"വിൽക്കാനുണ്ട് വിദ്യ " ROUND CIRCU IT FILMS -ൻറെ രണ്ടാമത്  ഹൃസ്വ ചലച്ചിത്രത്തിൻറെ  പ്രദർശനോദ്ഘാടനവും കലാസമ്മേളനവും ഓഗസ്റ്റ് 1 7 ന് 2 മണിക്ക് കൊട്ടാരക്കര "കുരാക്കാർ സെൻറ്ററിൽ

"വിൽക്കാനുണ്ട് വിദ്യ " ROUND CIRCU IT FILMS -ൻറെ  രണ്ടാമത്  ഹൃസ്വ ചലച്ചിത്രത്തിൻറെ  പ്രദർശനോദ്ഘാടനവും കലാസമ്മേളനവും ഓഗസ്റ്റ് 1 7 ന് 2 മണിക്ക് കൊട്ടാരക്കര "കുരാക്കാർ സെന്റർ -റിൽ  വച്ച്  നടത്തുന്നതാണ് . "ROUND CIRCUIT FILMS" പ്രസിഡന്റ്  പ്രൊഫ്. ജോൺ  കുരാക്കാർ അധ്യക്ഷത  വഹിക്കുന്ന  സമ്മേളനം   എം .എൽ .എ  അഡ്വക്കേറ്റ് ആയിഷാപോറ്റി  ഉദ്ഘാടനം ചെയ്യും . കേരള കാവ്യകലാസാഹിതി വൈസ് പ്രസിഡന്റ് നീലേശ്വരം സദാശിവൻ  സ്വാഗതംപറയും . ഫിലിം അക്കാഡമി ഡയറക്ടർ  അനിൽ അമ്പലക്കര  ടെലിഫിലിം സി.ഡി പ്രകാശനം ചെയ്യും . പ്രവാസിബന്ധു ഡോക്ടർ എസ് .അഹമ്മദ്  സി,ഡി യുടെ വിതരണോദ്ഘാടനം  സാമൂഹ്യപ്രവർത്തകൻ  കലയപുരം  ജോസിന് നൽ.കികൊണ്ട് നിർവഹിക്കും . മാതാ ഗുരുപ്രീയ അനുഗ്രഹപ്രഭാഷണം നടത്തും . ജില്ലാ പഞ്ചായത്ത് അംഗം ജഗദമ്മ ടീച്ചർ , ഡോക്ടർ  ഏബ്രഹാം കരിക്കം , സംവിധായകൻ ഡോക്ടർ  കെ. സുരേഷ് കുമാർ ,  ഡോക്ടർ മുരളീധരൻ നായർ ,നാടക  സംവിധായകൻ  സതീഷ് സംഘമിത്ര , അഡ്വ. സാജൻ കോശി  എന്നിവർ സംസാരിക്കും
സമ്മേളനത്തിൽ വച്ച് നേത്രരോഗവിദഗ്ദ്ധൻ ഡോക്ടർ സഞ്ജയ് രാജു ,കഥകളി ആർട്ടിസ്റ്റ്  കൊട്ടാരക്കര ഗംഗാ ,സംവിധായകൻ സതീഷ് സംഘമിത്ര ,സീനിയർ പ്രകൃതി ശാസ്ത്രകാരൻ  ഡോക്ടർ  ഹരി മുരളീധരൻ , നടൻ മംഗലം ബാബു ,ബാലനടൻ അജയ  കൃഷ്‌ണൻ എന്നിവരെ  ആദരിക്കുന്നതാണ് .ഡോക്ടർ  ജേക്കബ് കുരാക്കാർ  അവാർഡ് സ്വീകരിക്കുന്നവരെ  പരിചയപ്പെടുത്തും  സമ്മേളനത്തിന് മുന്നോടിയായി പ്രമുഖ കവികൾ പങ്കെടുക്കുന്ന  കവിയരങ്ങും ഉണ്ടായിരിക്കും .

കെ  സുരേഷ് കുമാർ ,സെക്രട്ടറി

Friday 9 August 2019

കേരളത്തിലെ പല ജില്ലകളിലും മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും;ഇന്ന്{09-08-2019} മാത്രം പൊലിഞ്ഞത് 33 ജീവനുകള്‍

കേരളത്തിലെ  പല ജില്ലകളിലും മഴയും ഉരുള്പൊട്ടലും മണ്ണിടിച്ചിലും;ഇന്ന്{09-08-2019} മാത്രം പൊലിഞ്ഞത് 33 ജീവനുകള്

കനത്തമഴയിലും ഉരുള്‍പൊട്ടലിലും  സംസ്ഥാനത്തുടനീളം 738 ദുരിതാശ്വാസ ക്യാമ്പുകളിലായി 64013 പേർ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 5748 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. അതേ സമയം  ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിന്റെ എല്ലാസംവിധാനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.വയനാട് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 4 പേരുടെ മൃതദേഹം കണ്ടെത്തി... അകാലത്തിൽ പൊലിഞ്ഞു പോയവർക്ക് സഹോദരകോഴിക്കോട്/മലപ്പുറം/വയനാട്: കേരളത്തിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മഴക്കെടുതിയില്‍ ഇന്നു മാത്രം സംസ്ഥാനത്ത് പൊലിഞ്ഞത് 33 ജീവനുകള്‍. നിലമ്പൂര്‍ കവളപ്പാറയില്‍ പത്ത് പേരും വയനാട് പുത്തുമലയില്‍ ഒമ്പത് പേരും മരിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കോഴിക്കോട് ഇന്ന് ഒമ്പത് ജീവനുകളാണ് പൊലിഞ്ഞത്.

കവളപ്പാറയില്‍ 30ലധികം കുടുംബങ്ങള്‍ അധിവസിച്ച മേഖലയിലേക്ക്  ഒരു മല ഒന്നാകെ ഇടിഞ്ഞുവീഴുകയായിരുന്നു പത്ത് പേരുടെ മൃതദേഹം പുറത്തെടുത്തു. പുത്തുമലയില്‍ നിന്ന് 9 പേരുടെ മൃതദേഹം പുറത്തെടുത്തു. നേരത്തെ ഈ മേഖലയിലുള്ളവരെ ഒഴിപ്പിച്ചതിനാല്‍ മരണ സംഖ്യ വലിയ തോതില്‍ കുറഞ്ഞു. നിരവധി പേരെ കാണാതായെന്ന് സംശയിക്കുന്നു. മലപ്പുറം എടവണ്ണയില്‍ ഉരുള്‍പൊട്ടി നാലംഗം കുടുബം മരിച്ചു. വടകര വില്ലങ്ങാട് മണ്ണിനടിയില്‍ പെട്ട് നാല് പേര്‍ മരിച്ചു. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. ഒരു കിമി ദൂരത്തുള്ള സര്‍വ്വതും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. വിലങ്ങാട് ഇപ്പോഴും മഴ ആര്‍ത്തലച്ച് പെയ്യുകയാണ്. മലബാറിലെ പ്രധാന പട്ടണങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട് ജില്ലയില്‍ പുഴകളെല്ലാം അപകടകരമാംവിധം കരകവിഞ്ഞ് ഒഴുകുകയാണ്. തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു.  27 പഞ്ചായത്തുകളെ പ്രളയം ബാധിച്ചു. കോഴിക്കോട്ട് ഉരുള്‍പൊട്ടലില്‍ നാല് പേരും വെള്ളത്തില്‍ വീണ് നാല് പേരും മിന്നലേറ്റ് ഒരാളുമാണ് മരിച്ചത്. ചാലിയാര്‍ വഴിമാറി ഒഴുങ്ങിയതിനാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ വരെ വെള്ളം കയറി.തൃശ്ശൂര്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു.



കാട്ടാക്കുന്നില്‍ മൂന്ന് പേര്‍ മണ്ണിനടിയില്‍ പെട്ടതായി സംശയം. വഴിക്കടവ് ചെക്ക് പോസ്റ്റിനു സമീപവും ഉരുള്‍ പൊട്ടി . ഇവിടെ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. കണ്ണൂരില്‍ വെള്ളെക്കെട്ടില്‍ വീണ് ജോയി എന്നയാള്‍ മരിച്ചു.സംസ്ഥാനത്ത് തീവണ്ടി ഗതാഗതം ഏതാണ്ട് നിലച്ച മട്ടാണ്. ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത.  ഒമ്പത്‌ ജില്ലകളില്‍ അതി തീവ്ര മഴയാണ് രേഖപ്പെടുത്തിയത്. നാളെയും ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര ജല കമ്മീഷന്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര ജല കമ്മീഷന്‍ (CWC) മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.അതി തീവ്ര മഴയുടെ സാഹചര്യത്തില്‍ പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ തുടങ്ങിയ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തില്‍ അറിയിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.. ഈ നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ചവരെ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ചയോടെ ശക്തി കുറയാനാണ് സാധ്യത.ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെപലഭാഗങ്ങളും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുംകാരണം ഒറ്റപ്പെട്ടനിലയിലാണ്.ഈ ജില്ലകളില്‍ ഇപ്പോഴും കനത്ത മഴതുടരുകയാണ്. ഇവിടെ തീവ്രമഴയ്ക്കുള്ള അതിജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് വെള്ളിയാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്..ഇതിനിടെ വെള്ളായാഴ്ച പുലര്‍ച്ചയോടെ വടകര വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മൂന്നു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. നാലുപേരെ കാണാതായി. ഫയര്‍ഫോഴ്‌സിനും തഹസീല്‍ദാര്‍ക്കും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം സ്ഥലത്തെത്താന്‍ കഴിഞ്ഞിട്ടില്ല.വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിന്് പിന്നാലെയാണ് പുതിയ സംഭവം. പുത്തുമലയില്‍ നാല്പതിലധികം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായാണ് സംശയം.

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തുടനീളം 28 പേര്‍ മരിക്കുകയും 7 പേരെ കാണാതാകുകയും 27 പേര്‍ക്ക് പരിക്ക് പറ്റിയതുമായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.  സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായി 22.50 ലക്ഷം ജില്ലകള്‍ക്കായി അനുവദിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമിനെ വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ആലിയാര്‍ കോണ്ടൂര്‍ കനാല്‍ അടിയന്തിരമായി പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ അവധിയെടുത്ത ജീവനക്കാര്‍ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി ഡ്യൂട്ടിയിലുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഇനിയും കനത്ത മഴ തുടരുകയാണെങ്കിൽ ബാണാസുര ഡാം തുറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള സ്ഥലങ്ങളില്‍ കഴിയുന്നവര്‍ എത്രയും വേഗം അവിടെ നിന്ന് മാറി താമസിക്കണമെന്നും വാളിന്റിയര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  മാറികഴിയുന്നവര്‍ക്കുള്ള ക്യാമ്പ് ശനി രാവിലെ തുറക്കും. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വേണ്ടുന്ന എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



പ്രൊഫ്. ജോൺകുരാക്കാർ



Thursday 8 August 2019

രാജാവ് നൽകിയ സ്ഥാനനാമം കുടുംബനാമമായി മാറിയ കഥ

രാജാവ് നൽകിയ സ്ഥാനനാമം കുടുംബനാമമായി മാറിയ കഥ
കൊട്ടാരക്കര രാജാവ് നൽകിയ സ്ഥാനനാമം ഒരു കുടുംബത്തിന്റെസ്ഥാനപ്പേരായും കുടുംബപേരായും മാറിയ സംഭവം കേരളം ചരിത്രത്തിൽ നിർണ്ണായകമാണ് .1705 കുറവിലങ്ങാട് വലിയവീട്ടിൽ നിന്നും കൊട്ടാരക്കരയിലെത്തിയ കുറവിലങ്ങാട്ട് വലിയവീട്ടിൽ മാത്തൻ കൊട്ടാരക്കര രാജാവിന്റെ സഹായത്തോടെ കിഴക്കേത്തെരുവിൽ താമസമാക്കി . ബഹുഭാഷാ പണ്ഡിതനും കലാകാരനുമായിരുന്ന മാത്തനെ രാജാവ് കൊട്ടാരത്തിൻറെ കാര്യക്കാരനായി (മാനേജർ ) ആയി നിയമിച്ചു .അദ്ദേഹത്തിന് കൊട്ടാരക്കര കിഴക്കേത്തെരുവ് ഭാഗത്ത് നൂറുകണക്കിന് കരഭൂമിയും നിലവും കരമൊഴിവായി പതിച്ചുകൊടുത്തു .കിഴക്കേത്തെരുവിൽ മാത്തൻ താമസിച്ച ഭാവനത്തിന് കുറവിലങ്ങാട്ടെ വീട്ടുപേരായ വലിയവീട് എന്ന് തന്നെ നാമകരണം ചെയ്തു . കാര്യക്കാരൻ എന്ന സ്ഥാനനാമം തലമുറ കഴിഞ്ഞപ്പോൾ "കുരാക്കാരൻ" എന്നായതായി ചരിത്രകാരൻ ആറാട്ടുപുഴ സുകുമാരൻ നായർ രേഖപ്പെടുത്തിയിരിക്കുന്നു . കുറവിലങ്ങട്ടുകാരൻ ലോപിച്ച് കുരാക്കാരൻ ആയതായി ഷെവലിയാർ ശ്രി വി.സി ജോർജ് അഭിപ്രായപ്പെടുന്നു . സംസ്കൃതം ,ഹിന്ദി എന്നീ ഭാഷകളിൽ "കുരാ" എന്ന പദത്തിന് ഷെവലിയാർ, യുദ്ധതന്ത്രജ്ഞൻ , ധൈര്യശാലി . സാഹസികൻ ,ഉയർന്നവൻ തുടങ്ങിയ അർഥങ്ങൾ കാണുന്നു പഴയ ചില കുടുംബ രേഖകളിലും പ്രമാണങ്ങളിലും മറ്റും ക്റാക്കാരൻ , കുറേക്കാരൻ എന്നിങ്ങനെയും കാണുന്നു . കുരാക്കാരൻ എന്ന സ്ഥാന നാമം കുരാക്കാരൻ വലിയവീട്ടിൽ കുടുംബത്തിലെ ആയിരത്തിൽപരം വരുന്ന അംഗങ്ങൾക്ക് ആൺ പെൺ വ്യത്യാസമില്ലാതെ പേരിനോടോപ്പം ഉപയോഗിക്കുന്നത് അംഗീകൃതമാണെന്ന്ചരിതക്കാരനും സാഹിത്യകാരനുമായ ശ്രി. കുഴിതടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് . കുരാക്കാരൻ എന്നതിൻറെ ബഹുവചനമായി " കുരാക്കാർ , കുരാക്കാരൻമാർ എന്നിങ്ങനെയും ഉപയോഗിച്ചു വരുന്നു .പടിഞ്ഞാറേവീട്ടിലെ അഡ്വക്കേറ്റ് തോമസ് കുരാക്കാരൻ , പൂന്തോട്ടം ഉപശാഖയിലെ ജില്ലാ ട്രഷറർ ആയിരുന്ന അലക്സ് കുരാക്കാരൻ എന്നിവർ സ്ഥാനനാമം ഔദ്യോഗീകമായി ഉപയോഗിച്ചവരാണ് . എസ് .ബി . ചീഫ് മാനേജർ ജേക്കബ് മാത്യു കുരാക്കാരൻ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് അറിയപ്പെടുന്ന വ്യക്തിയാണ് .അമേരിക്കയിൽ ജോലിചെയ്യുന്ന ജോബി ജോൺ കുരാക്കാരൻ , അജു കുരാക്കാരൻ , അജേഷ് കുരാക്കാരൻ , ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജർ ജേക്കബ്. ടി കുരാക്കാരൻ , എസ.ബി. മാനേജർ ജോഷി വർഗീസ് കുരാക്കാരൻ, എന്നിവരും ശ്രദ്ധേയരാണ് ബഹുവചനമായ "കുരാക്കാർ " എന്നത് പേരിനോടൊപ്പവും വീട്ടുപേരായി ഉപയോഗിക്കുന്ന ധാരളം പേർ കുടുംബത്തിലുണ്ട് യു .ആർ . ഗ്ലോബൽ കൗൺസിൽ ട്രസ്റ്റിയും കേരള കാവ്യകലാസാഹിതി പ്രസിഡന്റുമായപ്രൊഫ്. ജോൺ കുരാക്കാർ , ഡോക്ടർ ജേക്കബ് കുരാക്കാർ , പിണറുവിളയിൽ അലൻ കുരാക്കാർ ,കരിക്കം ആലുവിള പുത്തൻവീട്ടിൽ മിഥുൻ തോമസ് കുരാക്കാർ , മഹാരാഷ്ട ഡെന്റൽകോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ മഞ്ജു കുരാക്കാർ മജിസ്ട്രേറ്റ് ലെനി തോമസ് കുരാക്കാർ , ചെറുകര പൂങ്കുന്നുശാഖയിലെ വിജു ഉമ്മൻ കുരാക്കാർ , കരവാളൂർ തെക്കതിലെ സിബി കുഞ്ഞാണ്ടി കുരാക്കാർ , കുരാക്കാർ പ്ലാസയിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് പ്രിന്റേഴ്സ് ഉടമ ബോബി കുരാക്കാർ , അമേരിക്കയിൽ ജോലിചെയ്യുന്ന കാഞ്ഞിരംവിളയിലെ കോശി കുരാക്കാർ , വിബിൻ കുരാക്കാർ, എസ് .ബി . മുംബൈ ഗ്ലോബൽ ഓഫീസിൽ സിസ്റ്റം മാനേജർ ആയി പ്രവർത്തിക്കുന്ന മനു കുരാക്കാർ , പൂന്തോട്ടം ഉപശാഖയിലെ എബി . .കുരാക്കാർ , വിജിൻ കുരാക്കാർ , ഫെഡറൽ ബാങ്ക് മാനേജർ ജേക്കബ് വി. കുരാക്കാർ , കുളഞ്ഞിയിൽ അലക്സാണ്ടർ കെ.കുരാക്കാർ , പടിഞ്ഞാറേവീട്ടിലെ . നിഥുൻ ജേക്കബ് കുരാക്കാർ പുത്തൻവീട്ടിലെ നിഥുൻ തോമസ് കുരാക്കാർ ,കൊട്ടാരക്കര സെൻറ് ഗ്രീഗോറിയോസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ലാൻസി തോമസ് കുരാക്കാർ തുടങ്ങി ധാരാളം പേർ ബഹുവചനമായ "കുരാക്കാർ പേരിനോടൊപ്പം ഉപയോഗിക്കുന്നവരാണ് . "കുരാക്കാർ ' എന്നത് വീട്ടുപേരായും നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്നു . കുടുംബയോഗത്തിൻറെ മുൻപ്രസിഡൻറ് ആയ ശ്രി .പി. വർഗീസ് ചെങ്ങമനാടുള്ള തൻറെ ഭവനത്തിനു കുരാക്കാർ വലിയവീട് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് . തിരുവനന്തപുരം പേരൂർക്കടയിൽ താമസിക്കുന്ന ചെറുകരപുത്തൻ വീട്ടിലെ ശ്രി . ബാബു തൻറെ ഭവനത്തിനു " കുരാക്കാർ ' എന്നാണു പേര് നൽകിയിരിക്കുന്നത് . കോംറേഡ് ഇൻഫോസിസ്റ്റം ഡയറക്ടർ ശ്രി. സാം കുരാക്കാർ തിരുവനന്തപുരത്തുള്ള തൻറെ വസതികൾക്ക് നൽകിയിരിക്കുന്ന പേര് കുരാക്കാർ ഗാർഡൻസ് എന്നാണ് .കൊട്ടാരക്കര ഐപ്പള്ളൂർ ശ്രി . പി.ജി മാത്യു കുരാക്കാരൻറെ പുത്രന്മാരുടെ താമസസ്ഥലം കുരാക്കാർ ഗാർഡൻസ് എന്നാണ് അറിയപ്പെടുന്നത്‌ . കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾക്കും "കുരാക്കാർ " എന്ന സ്ഥാനനാമം ഉപയോഗിച്ചു വരുന്നൂ . കുരാക്കാർ എഡ്യൂക്കേഷൻ സെൻറർ , കുരാക്കാർ പ്ലാസാ , കുരാക്കാർ ടൂറിസ്റ്റ് ഹോം കുരാക്കാർ സിറ്റി സെൻറർ , കുരാക്കാർ ടൗൺ സെൻറർ ,കുരാക്കാർ ഹൈവേ സെന്റർ , മൈലം കുരാക്കാർ അബോട്ട് വാലി ,കുരാക്കാർ കോംറേഡ് സോഫ്റ്റ്വെയർ തുടങ്ങിയ പ്രാധാന്യം അർഹിക്കുന്നു ." കുരാക്കാരൻ എന്ന സ്ഥാനനാമം വലിയവീട്ടിൽ കുടുംബത്തിലെ എല്ലാ ശാഖയിലും ഉപശാഖയിലും പെട്ട എല്ലാവർക്കും പേരിനോടൊപ്പം ഉപയോഗിക്കാവുന്നതാണ്.

ഡി.ഉണ്ണികൃഷ്ണൻ നായർ