കുതിക്കുന്ന ഇന്ധനവില ,പരാതി ആരോട് പറയാൻ ?
കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് ചേര്ന്ന് നാല്പതു രൂപയിലധികം ജനങ്ങളുടെ അധ്വാനത്തില്നിന്ന് നികുതിയായി
ഇടാക്കുകയാണ്.
2011ലാണ്
ഇന്ത്യയിലെ എണ്ണക്കമ്പനികള്ക്ക് തോന്നിയപോലെ വില നിശ്ചയിക്കാനുള്ള അനുമതി
കേന്ദ്ര സര്ക്കാര് കൊടുത്തത്.ഇന്ധനവില കുതിക്കുമ്പോൾ നിത്യോപയോഗ
വസ്തുക്കളുടെ വിലയും കുതിക്കുകയാണ് . സാധാരണക്കാരെ മാത്രമല്ല,
പാവപ്പെട്ടവരെപോലും ഇതുമൂലം ദരിദ്രരില് ദരിദ്രരാക്കുകയാണ്.എണ്ണവില നൂറിൽ
തൊടാൻ ഇനി നാളുകൾ അധികംണ്ടിവരില്ല .
അസംസ്കൃത എണ്ണയുടെ വിലവർധനയാണ് ഇപ്പോൾ കാരണമായി പറയുന്നത് .കേന്ദ്ര
സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന പെട്രോളിയം വിലനിർണയാവകാശം
എണ്ണക്കമ്പനികൾക്ക് വിട്ടുനൽകിയതോടെയാണ് ജനവിരുദ്ധമായ നിലയിലേക്ക്
കാര്യങ്ങൾ നീങ്ങിയത്.
അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽവില വളരെ കുറഞ്ഞപ്പോഴും , ബാരലിന് 30 ഡോളറായി ചുരുങ്ങിയപ്പോൾപ്പോലും ഇന്ത്യയിലെ
ഇന്ധനവില അതനുസരിച്ച് കുറഞ്ഞില്ല .വിലവർധനയുടെ ദുരിതങ്ങൾ പേറുന്ന സാധാരണ
ജനവിഭാഗങ്ങൾക്ക് ആശ്വാസംപകാരാനുള്ള എന്തെങ്കിലുംവഴികൾ കണ്ടെത്താൻ
സർക്കാരിന് കഴിയില്ലേ ? ജനങ്ങളെ ശക്തമായ ഒരു
ജനകീയപ്രക്ഷോഭത്തിലേക്ക് വലിച്ചിഴക്കരുത്
.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment